जो शहीद हुए हें उनकी, ज़रा याद करो कुर्बानी |

12.03.2008

ऐ मेरे वतन के लोगों
ज़रा आंखों में भर लो पानी
जो शहीद हुए हें उनकी
ज़रा याद करो कुर्बानी

थी खून से लथ-पथ काया
फ़िर भी बन्दूक उठाके
दस-दस को एक ने मारा
फ़िर गिर गये होश गवाके
जब अंत समय आया तो
कह गये के अब मरते हें
खुश रहना देश के प्यारों
अब हम तो सफ़र करते हें
थे धन्य जवान वो अपने
थी धन्य वो उनकी जावानी

जो शहीद हुए हें उनकी,
ज़रा याद करो कुर्बानी

* ലതാ മന്ഗേഷ്കര്‍് പാടിയ വരികള്‍

ഒരു സൈക്കിള്‍ മാത്രം | കഥ

11.24.2008

" മോനേ എണീക്ക്, അഞ്ചരയായി "

" അമ്മേ, ഒരു 5 മിനുട്ട് ", പുതപ്പ് തലയിലുടെ വലിച്ചിട്ട് മനീഷ് തിരിഞ്ഞു കിടന്നു.

" എടാ ചെറുക്കാ, അഞ്ചെമുക്കാലയി. ഇന്നും നിനക്കു കേള്ക്കാം, ആ പത്രോസിന്റെ വായിലിരിക്കുന്നതൊക്കെ. "

അമ്മ പറഞ്ഞു തീരുന്നതിനു മുന്പേ, മനീഷ് ചാടി എഴുനേറ്റു. രാവിലെ പത്രോസ് ചേട്ടന്റെ വഴക്ക് കേക്കാന്‍ വയ്യ. അമ്മ കാട്ടാന്‍ കാപി ഉണ്ടാക്കി കൊണ്ടു വന്നപ്പോളേക്കും, അവന്‍ തയ്യാറായി , മുറ്റത്ത്‌ കിടക്കുന്ന, സൈക്കിളിനടുത് എത്തി.

"ഈ കാപി കുടിചേച്ചു പോടാ കൊച്ചെ ", അമ്മ വിളിച്ചു പറഞ്ഞു.

"ഓ, ഞാന്‍ പല്ലു തേച്ചില്ല, അമ്മ കുടിച്ചോ", മനീഷ് സൈക്കിള്‍ പറത്തി വിട്ടു.


മനീഷ്, ആശാരി കരുണന്റെ മകന്‍. പള്ളിക്കലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. കരുണന് വല്ലപ്പോഴുമോക്കെയാണു പണി കിട്ടുന്നത്. അടുതെവിടെയെന്കിലും, മരപ്പണി ഉണ്ടെകില്‍ പോകും. 'നടുവിന്, ആകെകുടെ ഒരു പിടുത്തം', ആയതുകൊണ്ട്, ദുരെ പണിക്കൊന്നും പോവുന്നില്ല. അതുകൊണ്ട് എട്ടാം ക്ലാസ്സില്‍ കേറിയപ്പോ മുതല്‍ മനീഷ് രാവിലെ പത്രം ഇടാന്‍ പോവും. വീട്ടിലെ 'സ്ഥിര വരുമാനക്കാരന്‍' അവനാണ്‌.

'പത്രം പത്രോസ്‌' ചേട്ടന്‍, രാവിലെ, ആദ്യത്തെ, പൊന്‍കുന്നം - പാല വണ്ടി പള്ളിക്കല്‍ എത്തുമ്പോഴേ, അവിടെ കാണും. വണ്ടിക്കാര് ഇട്ടേച്ചു പോവുന്ന പത്രകെട്ടുകള്‍ പത്രോസ്‌ തരം തരിച്ചു വെക്കും, 'പത്രം ഇടാനുള്ള' പിള്ളാര്‌ വരുമ്ബൊത്തെക്കും.


"വേറെ പിള്ളേരെ കിട്ടാഞ്ഞിട്ടല്ല, നിന്നെ നിര്‍ത്തിയെക്കുന്നെ", തലേ ദിവസം വൈകിചെന്നതിനു, പത്രോസ് ചേട്ടന്‍ പറഞ്ഞ വാചകം, മനസ്സില്‍ തട്ടിയതുകൊണ്ടാണ്, മനീഷിന്നു പല്ലും തേക്കാതെ, കാപ്പീം കുടിക്കാതെ വീട്ടീന്ന് ധൃതിയില്‍ പോന്നത്.


"കൂരാലിക്കു പോവുന്ന ടോമി ഇന്നില്ല, അവന് പനിയാ, അതുകൊണ്ട്, നീ ത്രിവേണി കവലയിലെ കുറച്ചു പത്രവും കൂടെ ഇടണം" , മനീഷിന്റെ സൈക്കിളിന്റെ പുറകില്‍ പത്രകെട്ടു, എടുത്തു വെക്കുന്നതിനിടയില്‍, പത്രോസ് ചേട്ടന്‍ പറഞ്ഞു. ഏതൊക്കെ വീടുകളില്‍ ആണെന്ന് കേട്ട ശേഷം, മനീഷ് വണ്ടി വിട്ടു.


ത്രിവേണി കവലയിലെക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെ മനീഷ് ഓര്ത്തു , " ഇങ്ങോട്ടൊക്കെ വന്നിട്ട്, കുറച്ചായി. വയലുന്കലെ, കള്ളു ഷാപ്പ് മാറ്റി, കുഞ്ഞനിയന്‍ ചേട്ടന്‍ പലചരക്ക് കട തുടങ്ങിയേപ്പിന്നെ, ഇതുവഴി വരവ് കുറവാ. മുന്‍ബ്, അച്ഛന്‍ പണീം കഴിഞ്ഞു അവിടെങ്ങാനും ഇരുപ്പാണോ, എന്ന് നോക്കാന്‍ അമ്മ പറഞ്ഞു വിടാറുന്ടായിരുന്നു".


ഇറക്കം ഇറങ്ങി വളവു തിരിയാന്‍ നേരത്ത് ബ്രേക്ക് പിടിച്ചപ്പോഴാണ്, മനീഷിനു മനസിലായത്, ബ്രേക്ക് ഒട്ടുമില്ല. " ഓ , പാട്ട സൈക്കിള്‍", അവന്‍ മനസ്സില്‍ പറഞ്ഞു. സൈക്കിള്‍ റിപ്പയറിങ്ങ് ചെയ്യുന്ന മണി ചേട്ടനെ സോപ്പിട്ടു ഒപ്പിച്ചാണ് ഈ സൈക്കിള്‍. അല്ലെങ്കില്‍ രാവിലെ നടന്നു നടന്നു ഒരു വഴിക്കാകും.


ഓരോ വീടിനും മുന്നില്‍ സൈക്കിള്‍ നിര്ത്തി, പത്രം ചുരുട്ടി ഒരു റോള്‍ ആക്കി അവന്‍ വീശി ഏറിയും. ഗെറ്റ് ഉള്ള വീട് ആണെന്കില്‍, ഗേറ്റിന്റെ കംബിക്കിടയില്‍ റോള്‍ തിരുകി വെക്കും.മുറ്റത്ത്‌ ആരെങ്കിലും നില്‍്പ്പുന്ടെന്കില്, അവരോട് കുശലാന്വേഷണവും ഉണ്ട്.


പനമറ്റം സ്കൂളിലെ സാറിന്റെ വീട്ടിലെ ഗേറ്റില്‍ പത്രം തിരുകി വെക്കുന്നതിനിടെ, മനീഷ് കണ്ടു, 'ഒരു കിടു സൈക്കിള്‍', പോര്‍ച്ചില്‍ ഇരിക്കുന്നു. കുറച്ചു നേരം അവന്‍ നോക്കി നിന്നു, 'ATLAS MOON RAKER' , "കലിപ്പ് പേര്".


വീട്ടിലേക്ക് തിരിച്ചു പോവന്ന വഴി ആ സ്റ്റൈലന്‍ പേര് വീണ്ടും വീണ്ടും പറഞ്ഞ്, മനീഷ് മനസ്സില്‍ ഉറപ്പിച്ചു.


സ്കൂളില്‍ ടീച്ചര്മാര് പഠിപ്പിക്കുന്നതോന്നും അവന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം, സഹികെട്ട്, ഉറ്റ ചങ്ങാതി തോമസിനോട് കാര്യം പറഞ്ഞു, " എടാ, ഇന്നു പത്രം ഇടാന്‍ പോയൊരു വീട്ടില്‍ ഒരു തകര്‍പ്പന്‍ സൈക്കിള്‍ കണ്ടു". കണക്കിന്റെ, വരയിടാത്ത നോട്ടുബുക്കില്‍ അവന്‍ ആ സൈക്കിള്‍ വരച്ചു വെച്ചു. വൈകുന്നേരം സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോ, സെമിത്തേരിയുടെ പുറകിലുടെയുള്ള സ്ഥിരം വഴിക്ക് പോവണ്ട എന്ന് മനീഷ് തീരുമാനിച്ചു. പകരം അവന്‍ കൂരാലിക്കു വെച്ചു പിടിച്ചു.


കവലയിലുള്ള അന്തോണി ചേട്ടന്റെ ചായ കടയിലെ റേഡിയോ പാടുന്നു, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പം മാത്രം". മനീഷ് മനസ്സില്‍ പാടി, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു സൈക്കിള്‍ മാത്രം, ഒരു സൈക്കിള്‍ മാത്രം..!".

സൈക്കിള്‍ കണ്ട വീടിന്റെ ഗേറ്റില്‍ ചെന്നു നിന്നു, അവന്‍ ഒന്നും കൂടി ആ സൈക്കിള്‍ കണ്‍ നിറയെ കണ്ടു. "ആരാ", സാറിന്റെ ഭാര്യ അപ്പോതെക്കും വരാന്തയില്‍ എത്തിയിരുന്നു. ഞെട്ടി പോയെന്കിലും, മനീഷ് പെട്ടന്ന് പറഞ്ഞു, "ചേച്ചി, കുറച്ചു വെള്ളം തരാമോ? ".


വെള്ളം കുടിക്കുന്നതിനിടെ അവന്റെ കണ്ണുകള്‍ അറിയാതെ സൈക്കിളിലേക്ക് നീണ്ടു. "നീ എവിടത്തെയാ കൊച്ചെ?", ആ ചേച്ചി ചോദിച്ചു. എന്തുകൊണ്ടോ മനീഷിനു അപ്പൊ കള്ളം പറയാനാണ് തോന്നിയത്.

അന്ന് രാത്രി അവനൊരു സ്വപ്നം കണ്ടു, തന്റെ പ്രിയപ്പെട്ട സൈക്കിളില്‍ പള്ളിക്കല്‍ കവലയില്‍ നിന്നുമുള്ള ഇറക്കം ഇറങ്ങി പറന്നു വരുന്നു, 'മനീഷ്'. അടുത്ത ദിവസം, രാവിലെ അവന്‍ വീണ്ടും ആ വീടിനു മുന്നില്‍ ചെന്നു നിന്നു, 'അതുപോലൊരു സൈക്കിള്‍ എനിക്കും വേണം', മനീഷിന്റെ ആഗ്രഹം, കവലയില്‍ നിന്നുള്ള ഇറക്കം ഇറങ്ങുന്നതിനെക്കാള്‍ വേഗത്തില്‍ പറക്കുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ മനീഷ് മനസ്സിലാക്കി, ആ വീട്ടില്‍ രാവിലെ അവന്‍ സ്കൂളില്‍ പോവുന്ന സമയത്തു ആരുമില്ല. സൈക്കിള്‍ ഇയിടെയായി കാര്‍ പോര്‍ച്ചില്‍ അല്ല, മുറ്റത്തുള്ള ഷെഡിനടുത്തണ് വെച്ചിരിക്കുന്നത്‌.


അടുത്ത ദിവസം മനീഷ് തന്റെ 'പാട്ട' സൈക്കിളം കൊണ്ടാണ് , വീട്ടില്‍നിന്നു സ്കൂളിലേക്ക് തിരിച്ചത്. അവന്‍ ആരും കാണാതെ, തന്റെ സൈക്കിള്‍ ആ ഷെഡിന്റെ സൈഡില്‍ ചാരി വെച്ചിട്ട്, 'മൂണ്‍ റേക്കാരും' കൊണ്ട് അവിടെ നിന്നു കടന്നു. അന്ന് സ്കൂളില്‍ മനീഷ് ഒരു ഹീറോ ആയി. അവന്റെ സൈക്കിള്‍ കാണാനും ഒന്നു ഓടിച്ചു നോക്കാനും, മറ്റു ക്ലാസ്സിലെ കുട്ടികള്‍ പോലും വന്നു. ഒരു ദിവസം കൊണ്ട് മനീഷിനു പുതിയ കൂട്ടുകരുണ്ടായി. പക്ഷെ, അവന്റെ ചങ്ങാതി തോമസ് മാത്രം , സംശയത്തോടെ ചോദിച്ചു, " നിനക്കു എങ്ങനെ കിട്ടി ഈ സൈക്കിള്‍, സത്യം പറ". തോമസിന്റെ ചോദ്യം മനീഷ് കേട്ടില്ലെന്നു വെച്ചു. 'പട്ടാളക്കാരന്‍ അമ്മാവന്‍ കൊണ്ടു വന്ന സൈക്കിള്‍' എന്ന് എല്ലാവരോടും മനീഷ് പറഞ്ഞതു, തോമസിന് വിശ്വസിക്കാന്‍ പറ്റിയില്ല.


"എവിടെന്നാട നിനക്കൊരു പുതിയ സൈക്കിള്? വല്ലടതൂന്നും മോട്ടിച്ചതാണോ? ", പത്രോസ് ചേട്ടന്റെ ചോദ്യം കേട്ട് മനീഷ് ഞെട്ടി പോയി. അതുവരെ താന്‍ ചെയ്തതൊരു മോഷണം ആണെന്ന് അവന് തോന്നിയിട്ടില്ലരുന്നു. തന്റെ സൈക്കിള്‍ അവിടെ വെച്ചിട്ടാണല്ലോ, ഈ സൈക്കിള്‍ എടുത്തത്‌, എവിടെയും എത്താത്ത ഒരു ന്യായീകരണം മനീഷിന്റെ മനസ്സില്‍ ആശ്വാസം പകര്ന്നു.

പത്രം ഇട്ടിട്ട് തരിച്ച് വീട്ടില്‍ എത്തിയപ്പോള്‍, വരാന്തയില്‍, നാട്ടിലെ അറിയപ്പെടുന്ന പോലിസായ, കൊണ്‍്സ്ടബിള്‍്, 'പൊലീസ് മത്തായി', യും, മറ്റു രണ്ടു പേരും, മനീഷിന്റെ അച്ഛനും ഇരുപ്പുണ്ടായിരുന്നു. മനീഷിന്റെ അച്ഛന്‍ മുറ്റത്തേക്കിറങ്ങി വന്നു, അവനോടു ചോദിച്ചു, "ആരുടെ സൈക്കിള്‍ ആ ഇതെന്ന നീ പറഞ്ഞെ?".

" ഒരു കൂട്ടുകാരന്റെ", മനീഷ് പറഞ്ഞു.
ഒരു കൂട്ടുകാരന്റെ സൈക്കിള്‍ ആണെന്നാണ് മനീഷ് വീട്ടില്‍ പറഞ്ഞിരുന്നത്.


"ആ ഇരിക്കുന്ന പയ്യനെ നിനക്കറിയാമോ ?", അച്ഛന്‍ വീണ്ടും ചോദിച്ചു.
"ഇല്ല ആആആആആആആആ ", മനീഷ് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചെവിയില്‍, അച്ഛന്‍ പിടി മുറുക്കിയിരുന്നു.

"മോഷ്ടിച്ചതും പോരാഞ്ഞിട്ട് കള്ളം പറയുന്നോടാ അസത്തെ !", മനീഷിന്റെ അച്ഛന്‍ ദേഷ്യം കൊണ്ട് വിറച്ചു.

ഇടവഴിയിലുടെ കയറ്റി കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതു കൊണ്ട്ട് , സാറിന്റെ വീടിന്റെ പുറകിലത്തെ വീടിലെ സൈക്കിള്‍, സാറിന്റെ വീട്ടില്‍ വെച്ചിരുന്നതാണ്. പത്രോസ് ചേട്ടനാണ് സൈക്കിള്‍ അന്വേഷിച്ചു നടന്നിരുന്ന അവര്ക്കു മനീഷ് പുതിയ സൈക്കിളൂം കൊണ്ടു വന്ന കാര്യം പറഞ്ഞു കൊടുത്തത്.

പത്രം ഇടാന്‍ വരന്ടെന്നു പത്രോസ് ചേട്ടന്‍ അവനോടു പറഞ്ഞു. സ്കൂളിലെ കൂട്ടുകാര്‍ അവനെ 'സൈക്കിള്‍ കള്ളന്‍' എന്ന് വിളിച്ചു.

താന്‍ ചെയ്ത തെറ്റ് മനീഷ് തിരിച്ചറിഞ്ഞപ്പോഴേക്കും, അതിന്റെ പ്രത്യഘതങ്ങളുടെ ചുഴിയില്‍ അവനും കുടുംബവും അകപ്പെട്ടു കഴിഞ്ഞിരുന്നു.

പുതിയ പേരിന്റെ ഭാരം, ജീവിതകാലം മുഴുവന്‍ അവന്‍ ചുമക്കേണ്ടി വരുമോ?



പഴം പൊരി : ഒരു പേടി സ്വപ്നം !

11.18.2008

" മഴ മഴ ...കുട കുട,
മഴ വന്നാല്‍ സെന്‍റ് ജോജ് കുട !"

അതെ, ഇതു 'മഴ വന്നാല്‍ പോപ്പിയും ജോണ്‍സും' കുട ഉണ്ടാവുന്നതിനുള്ള മുന്പുള്ള സംഭവമാണ്.

നാല് വയസുകാരി ശാന്തിയും ചിങ്കുവും നര്സറിയില്‍് നിന്നു തിരിച്ചു വരുകയാണ്, വൈകുന്നേരം. എന്നത്തേയും പോലെ അകമ്പടിയായി അമ്മയുമുണ്ട്.

ചെറിയ ചാറ്റല്‍ മഴ ഉള്ളതുകൊന്ട് ഞങ്ങള്‍ രണ്ടു പേരും നിറയെ പൂക്കള്‍ ഉള്ള കുടയോക്കെ പിടിച്ചു, ആടി പാടി, ഓടിയും ചാടിയും , പുറകെ ഞങ്ങടെ ബാഗ്/വാട്ട ബോട്ടി (വാട്ടര്‍ ബോട്ടിലിന് അന്ന് അങ്ങനാരുന്നു പേരു! ) ഒക്കെ പിടിച്ച് അമ്മയും നടക്കും. ഈ കാഴ്ച കണ്ട് പലരും വിചാരിച്ചു ഞാനും ചിങ്കുവും അമ്മേടെ മക്കള്‍ ആണെന്ന്. ചോദിക്കുന്നവര്‍ക്കൊക്കെ, ഞങ്ങള്‍ തിരുത്തികൊടുക്കും, "ചിങ്കു ഉമ്മിടെം ബാവേടെം മോളാ", എന്ന്.

യുനിവേഴ്സിറ്റി കാമ്പസില്‍, അടുത്തടുത്ത ക്വൊട്ടെര്സുകളിലാണ്, ഞങ്ങള്‍ താമസിച്ചിരുന്നത്‌. വീടിന്റെ, വരാന്തയില്‍ അരഭിത്തിയില്‍, അള്ളി പിടിച്ചു നില്ക്കാന്‍ തുടങ്ങിയപ്പോ മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്. പുതുതായി മുളച്ച രണ്ടേ രണ്ടു പല്ലു കൊണ്ട്ട്, അരഭിത്തിയുടെ മുകളിലുള്ള, മരത്തിന്റെ ഫ്രേമില്‍ കടിച്ചു പെയിന്റ് തിന്നുക എന്നത്, ഞങ്ങളുടെ ഹോബ്ബി ആയിരുന്നു എന്നാണ് കെട്ടു കേള്‍വി!

എനിക്ക് ഉമ്മി ഉണ്ടാക്കിയ പത്തിരി/നെയ്ച്ചൊരു, പിന്നെ വല്ലപ്പോഴും കുപ്പി ഗ്ലാസില്‍ കലക്കി തരുന്ന 'മഞ്ഞ തണുത്ത വെള്ളം' അഥവാ 'ക്വാഷ്' , ഇതൊക്കെ ഒത്തിരി ഇഷ്ടം. ചിന്കൂനു, അമ്മ ഉണ്ടാക്കുന്ന ദോശ, ഇഡലി, പുട്ട് ഒക്കെ മതി. "ചിന്കൂനു മോട്ടയുണ്ടല്ലോ", എന്നുള്ള എന്റെ സ്ഥിരം പല്ലവി കെട്ട് മടുത്ത് പക്കാ വെജിറ്റേറിയന്‍് ആയ അമ്മയും അച്ഛനും വീട്ടില്‍ മൊട്ട ഒമ്ലെറ്റ്/പുഴുങ്ങിയത്‌ ഒക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചു!

കഞ്ഞീം കറീം വെച്ചു കളിക്കുന്നതയിരുന്നു, ഞങ്ങളുടെ മെയിന്‍ കളി. ശീമ കൊന്നയുടെ കമ്പോക്കെ ഒടിച്ച്, കെട്ടി, അമ്മേടെ ഒരു പഴയ സാരി അതിന്റെ മുകളിലിട്ട് ടെന്റ് ഉണ്ടാക്കുക, വീടിനു മുന്നില്‍ ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്മാര്‍ക്ക്, ഫോറും സിക്സും ഒക്കെ അടിച്ച് കാണാതെ പോവുന്ന പന്ത്, മാവിന്‍ ചുവട്ടിലെ കുറ്റികാട്ടില്‍ കേറി തപ്പി തിരഞ്ഞു കൊടുക്കുക, ഒടിഞ്ഞു വീണു കിടക്കുന്ന മുരിങ്ങ മരത്തിന്റെ കൊമ്പില്‍ കേറി ഇരുന്നു സ്കൂടര്‍് ഓടിക്കുക( ആ കാലത്തു , അവിടെ ഒരാള്കെ സ്കൂടര്‍ ഉള്ളു, സ്കൂടര്‍ മാമന് !), അങ്ങനെ എണ്ണിയാല്‍ തീരാത്ത മറ്റു പല കളികള്‍.

മിക്കവാറും എല്ലാ കാര്യത്തിനും ഞങ്ങള്‍ ഒറ്റ കെട്ടാണ്. വളരെ അപൂരവമായി മാത്രം ഉണ്ടാവാറുള്ള പിണക്കങ്ങള്‍, വീടിനിടയില്‍ ഉള്ള മുറ്റം ഞങ്ങള്‍ ഭാഗം വെച്ചു തീര്‍ക്കും. മുറ്റത്തിനു നടുക്ക് ഒരു വര വരച്ച് "ഇത്രേം സ്ഥലം എന്റയാ", എന്ന് രണ്ടു പേരും അവകാശപെടും. പിന്നെ, "ഈ വരേടെ ഇപ്പുറത്തേക്ക് വന്നേക്കരുത്", എന്നൊരു ഭീഷണിയും. കുറച്ചു നേരം മിണ്ടാതിരുന്നു ബോര്‍ അടിക്കുമ്പോള്‍, ഞങ്ങള്‍ നേരത്തെ പിണങ്ങിയരുന്നോ എന്ന് , അമ്മയ്ക്കും ഉമ്മിക്കും സംശയം തോന്നും വിധം, വീണ്ടും ഞങ്ങള്‍ കൂട്ട് കൂടും.

അങ്ങനിരിക്കെ, ഉമ്മീം ബാവയും കാമ്പസിന് അല്പം ദൂരെയായി സ്ഥലം വാങ്ങിച്ച് വീടുപണി തുടങ്ങി. ഒരു ഞായര്‍ ആഴ്ച വൈകുന്നേരം, മുറ്റത്ത്‌ അരുണ്‍ ചേട്ടനും കൂടുകാരും ക്രിക്കറ്റ് കളിക്കുന്നു. ഞാനും ചിങ്കുവും, പന്ത് എടുത്തു കൊടുക്കാന്‍ നില്കുവാണ്. അമ്മേം ഉമ്മിയും, ചിന്കുന്റെ വീടിന്റെ സ്ടെപില് ഇരുന്നു വര്‍ത്തമാനം പറയുന്നു. അച്ഛനും ബാവയും ശശി മാമനും റോഡില്‍ നിന്നു എന്തോ സംസാരിക്കുന്നു.

"പഴം പൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്‌, എടുത്തു കഴിച്ചോ രണ്ടു പേരും", ഉമ്മി വിളിച്ചു പറഞ്ഞു. കേട്ട പാതി കേള്‍കാത്ത പാതി ഞങ്ങള്‍ ഓടി, അടുക്കളയിലേക്കു. കയ്യില്‍ പഴം പൊരിയും പിടിച്ച് പുറത്തേക്ക് ചാടിയിറങ്ങാന്‍ പോയപ്പോതെക്കും അമ്മ രണ്ടു പേരെയും പിടിച്ചു നിര്ത്തി. അതും തിന്നോണ്ട് കളിയ്ക്കാന്‍ പോവാന്‍ പറ്റില്ല. ധൃതിയില്‍ പഴം പൊരി വെട്ടി വിഴുങ്ങി ഞങ്ങള്‍ കളിയ്ക്കാന്‍ ഓടി.

കുറച്ചു കഴിഞ്ഞ, വാന്ച്ചു ചേട്ടന്‍ അടിച്ച പന്ത് പരന്നു, അടുക്കളയുടെ പുറകിലുള്ള പറമ്പില്‍ പോയി വീണു. അതെടുക്കാന്‍ ചെന്നപോഴാണ് പഴം പൊരിയുടെ കാര്യം പിന്നെ ഓര്‍ത്തത്‌. എന്നോട് പന്ത് എറിഞ്ഞു കൊടുക്കാന്‍ പറഞ്ഞു, ചിങ്കു പറമ്ബിലുടെ, അടുക്കളയിലേക്ക് ഓടി. ഞാന്‍ പന്ത് എറിഞ്ഞു കൊടുത്ത്, മുന്ബിലെ വാതിലിലുടെ, അടുക്കളയിലേക്കു ഒടുന്നതിനിടക്കു ചിങ്കുന്റെ കരച്ചില്‍ കേട്ടു.

ചെന്നു നോക്കിയപ്പോ, ഒരു വല്യ ചെമ്പില് നിറയെ വെള്ളത്തില്‍ ചിങ്കു വീണു കിടക്കുന്നു. എഴുന്നെപ്പിക്കാന്‍ നോക്കീട്ട് എനിക്ക് പറ്റുന്നില്ല. "അമ്മേ, ഉമ്മി, ചിങ്കു വെള്ളത്തില്‍ വീണു", ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോതെക്കും ഞങ്ങളുടെ കരച്ചില്‍ കേട്ട്, പുറതുണ്ടയിരുന്നവരെല്ലാം ഓടി വന്നു. ഉമ്മി ചിന്കുനെ എടുത്തു കൊണ്ടു പോയി ബെഡില്‍ കിടത്തി.

ചെമ്പില്‍ നിറയെ ചൂടു വെള്ളം ആയിരുന്നു, വീട് പണി നടക്കുന്ന സ്ഥലത്തു, പണിക്കാര്ക്കു കുടിക്കാന്‍ കൊണ്ടു പോവാന്‍ വേണ്ടി തിളപ്പിച്ച് വെച്ചത്. അടുക്കള കോലായില്‍, ആറാന്‍ വേണ്ടി വെച്ചിരിക്കുകയായിരുന്നു. ചിന്കുവിനു പൊള്ളിയിട്ടുണ്ടായിരുന്നു. ചിന്കുവിനെ ഹോസ്പിടലിലേക്ക് കൊണ്ടു പോയി.

ചിന്കുനു എന്തോ പറ്റി എന്നല്ലാതെ, എന്താ പറ്റിയത് എന്ന് എനിക്ക് മനസിലായിട്ടില്ലായിരുന്നു. മുറ്റത്ത്‌ നിന്നു കരഞ്ഞോന്ടിരുന്ന എന്നോട് അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചി ചോദിച്ചു, "ശാന്തി കുട്ടി ചിന്കുനെ തള്ളിയിട്ടോ ? ". ചോദ്യം കെട്ട് ഞാന്‍ ഞെട്ടി പോയി. "ഞാനൊന്നും ചെയ്തില്ലേ ..!!", എന്നും പറഞ്ഞു വല്യ വായില്‍ കരഞ്ഞു ഞാന്‍. ശശി മാമന്‍ വന്നു ആശ്വസിപ്പിച്ചു എന്നെ, "മോള് മുറ്റത്ത്‌ നില്കാരുന്നില്ലേ, ചേച്ചി വെറുതെ ചോദിച്ചതല്ലേ !".

പിന്നെ കുറെ ദിവസങ്ങള്‍ ചിങ്കു ആശുപത്രിയില്‍ ആയിരുന്നു. അമ്മയും ഉമ്മിയും ചിങ്കുന്റെ കൂടെത്തന്നെ എപ്പോഴും. ചിന്കുനെ കാണണമെന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു എനിക്ക് പനി പിടിച്ചു. എന്റെ നിര്‍ബന്ധം കാരണം, അച്ഛന്‍ എന്ന് കൊണ്ടു പോയി ആശുപത്രിയില്, ഒരു പ്രാവശ്യം. മരുന്നുകളുടെ ഗന്ധം നിറഞ്ഞ തീക്ഷ്ണമായ ആ രംഗം, ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. ചിങ്കുന്റെ ശരീരത്തില് നിന്നും പൊള്ളല്‍ പാടുകള്‍ മാറാന്‍ കുറച്ചു വരഷങ്ങള്‍ വേണ്ടി വന്നു.

ഇന്നും പഴം പൊരി ഞങ്ങള്ക്ക് പ്രിയപ്പെട്ട പലഹാരം തന്നെ, എന്നാലും മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ പറ്റാത്ത കുറച്ചു പൊള്ളല്‍ പാടുകള്‍ ബാക്കി.

മരങ്ങളുടെ വളര്ച്ച _____ (നിശ്ചിതം, അനിശ്ചിതം) ?

10.31.2008

" ആഹ, ശാന്തികുട്ടി ഊണു കഴിക്ക്യണോ!", അപ്പുറത്തെ വീട്ടിലെ അമ്മൂമ്മയുടെ കുശലാന്വേഷണം.

അമ്മൂമ്മ ദിവസവുമുള്ള വര്‍ത്തമാനം പറച്ചിലിന് എത്തിയതാണ്. അടുക്കള പണിയൊക്കെ കഴിഞ്ഞ്, ഓഫീസില്‍ പോവാത്ത അമ്മമാരും അമ്മൂമ്മമാരും കൂടി ഒരു 'വട്ട മേശ' സമ്മേളനം പതിവാണ്. ഇന്നിപ്പോ ഞങ്ങളുടെ വീടാണ് വേദി എന്ന് തോനുന്നു.

"ഞാന്‍ വല്യ സ്കൂളിലയില്ലേ അമ്മൂമ്മേ, 12 മണിക്ക് സ്കൂളില്‍ പോണം", തിരക്കിട്ട് ഊണു കഴിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

യു.പി സ്കൂളുകാര്‍ക്ക് 12.30 മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ക്ലാസ്സ്. അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെ 'വല്യ' ഹൈ സ്കൂളിലാണ് പഠിക്കേണ്ടത്. അവിടെ ചേര്ന്നതിന്റ്റെ ഒരു സന്തോഷം ചില്ലറയൊന്നുമല്ലാരുന്നു. നാലാം ക്ലാസ്സില്‍ വെച്ച്, കമ്പി വേലിക്കരികെ പോയി 'വല്യ സ്കൂളിലെ അദ്ഭുതലൊകം' നോക്കി നിന്നു, സ്വന്തം 'ചെറിയ' (എല്‍.പി) സ്കൂളില്‍ ബെല്ലടിച്ചത് കേള്ക്കാത്തതിന്റ്റെ പേരില്‍, ഹംസ മാഷ്‌ തല്ലിയവരുടെ കൂട്ടത്തില്‍ ഈ 'ഞാനും' ഉണ്ടാരുന്നു.

"ഇനി അഞ്ചു കൊല്ലം കഴിയുമ്പോ ശാന്തികുട്ടി പത്ത്തിലാവൂല്ലോ! ", എന്ന് അമ്മൂമ്മ.

അതെ, 'അഞ്ച് - ഡി' യിലാണ് ഞാന്‍ ചേര്ന്നെക്കുന്നതു.

സ്കൂളിലേക്ക് നടക്കുന്ന വഴിക്ക്, പത്തില്‍ പഠിക്കുന്ന നിഷ ചേച്ചിയെ കണ്ടു. ' പത്തിലാവുമ്ബൊള്‍് ഞാന്‍ എങ്ങനിരിക്കും ', എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് ഞാന്‍ സ്കൂളില്‍ എത്തി.

സ്കൂളില്‍ സ്ഥലം തികയാത്തതുകൊന്ട്, സ്റ്റേജില് ആണ്, 'അഞ്ചു - ഡി' പ്രവര്‍ത്തിചിരിന്നത്. അസംബ്ലി കഴിഞ്ഞ്, ക്ലാസ് ടീച്ചര്‍ വേലായുധന്‍ മാഷ്‌ എല്ലാരേം ക്ലാസില്‍ കൊണ്ടാക്കി. അടുത്ത പിരീഡ് സയന്‍സ് ആണ്, സണ്ണി മാഷ്‌ വരും.

സണ്ണി മാഷ്‌ വന്നു, കണ്ടു, കീഴടക്കി!....അതാണ് സത്യം.

ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷ് എല്ലാ കുട്ടികളെയും വാക്ചാതുരികൊന്ട് കയ്യിലെടുത്തു. മാഷ്‌ പാഠപുസ്തകം പഠിപ്പിക്കുന്നതിനൊപ്പം, എല്ലാ ആഴ്ചയും 50 ചോദ്യങ്ങള്‍ ഉത്തരം സഹിതം പറഞ്ഞുതരും, ഓരോ മാസവും ഒരു ജനറല്‍ ക്നോലെഡ്ജ് ക്വിസ് നടത്തും. ഉത്തരം പറയാന്‍ ഓരോ ബെന്ച്ചുകാര്ക്കും അവസരം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ഉത്തരം പറഞ്ഞ, കൂടുതല്‍ പോയിന്റ് വാങ്ങിക്കുന്ന ബെന്ച്ച്ചുഖ്‌ാര്ഖ്‌ഖ്‌ു കാരമില്ക് മിട്ടായി സമ്മാനം. ഓരോ ആഴ്ച്ചയും പറഞ്ഞുതരുന്ന ചോദ്യങ്ങളുടെ ഉത്തരം, മാഷ്‌ പറയുന്നതിന് മുന്പേ പറയുന്നവര്‍ക്ക്, സ്പെഷ്യല്, അപ്പോതന്നെ കിട്ടും മുട്ടായി. ഇങ്ങനെ കിട്ടുന്ന മിട്ടയികള്‍ ഒരു 'സ്റ്റാസ് സിംബല്‍' ആയിത്തീര്‍ന്നു പിന്നീട്.

മാഷ്‌ പിന്നെ, വേറൊരു നിബന്ധന വെച്ചു, "പരീക്ഷക്ക്‌ എല്ലാരും അമ്പതില്‍ അമ്പതും വാങ്ങിക്കണം". മാഷിന്‍റെക്ലാസ് ഇഷ്ടമാ, സയന്‍സ് പഠിക്കാന്‍ ഇഷ്ടമാ, എന്നൊക്കെ പറഞ്ഞതുകൊണ്ട് മാത്രമായില്ല. പരീക്ഷക്ക്‌ മുഴുവന്‍ മാര്‍ക്ക് വാങ്ങിക്കുന്നവരയിരിക്കും മാഷിന്‍റെ പ്രിയപ്പെട്ട ശിഷ്യര്‍ എന്ന്.

ഇതു കേട്ടതും, നാലാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷക്ക്‌ കിട്ടിയ '13 ' ആം റാങ്കും, ആ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനെക്കൊണ്ട് ഒപ്പിടീപ്പിക്കാന്‍ പെട്ട പാടും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഇങ്ങനൊരു ഡയലോഗ്, നാലാം ക്ലസ്സുവരെ ഉള്ള എന്റെ സ്കൂള്‍ ജീവിതത്തില്‍ ഒരു ടീച്ചറും പറഞ്ഞിട്ടില്ല. ഞാന്‍ ജിഷയെയും സന്ഗീതയെയും ഒക്കെ നോക്കി. അവര്ക്കു വല്യ ഭാവ വ്യത്യാസമൊന്നുമില്ല.

'ഓ, അവരൊക്കെ പഠിപ്പിസ്റ്റുകള്‍ ആണല്ലോ ', ഞാനോര്‍ത്തു , ' ഞാനാനെന്കില്‍ പഠിപ്പിസ്റ്റ് ആയുമില്ല, പഠിക്കാത്ത ഇസ്റ്റ് അല്ലതാനും'. അതുകൊണ്ട് തീരുമാനിച്ചു, പരീക്ഷയുടെ തലേന്ന് തലകുത്ത്തിമാരിഞ്ഞും , ഒന്നും മനസിലവുന്നില്ലേ എന്ന് അപ്പൊ കിടന്നു കരഞ്ഞാലോന്നും രകക്ഷയില്ല, അഭിമാന പ്രശ്നമാണ്‌. അങ്ങനെ ഞാന്‍, ഓണപരീക്ഷക്ക് സയന്‍സില്‍ അമ്പതില്‍ അമ്പതും വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങി.

അതുവരെ ഉള്ള ദിവസങ്ങളില്‍, 'സ്കൂള്‍ തുറന്നല്ലേ ഉള്ളു ഒന്നും പഠിക്കാന്‍ ഇല്ലെന്ന', നമ്പര്‍ ഇറക്കി കളിച്ചു നടന്ന കൊച്ചിന്, ഇതെന്തു പറ്റിയെന്നു, അമ്മ അത്ഭുദപെട്ടു. ഉച്ചക്ക് 12 മണിക്ക്, സ്കൂളില്‍ പോവണ്ട ഞാന്‍, 11.45ക്കലിന്, പെട്ടന്ന് ബോധോദയം ഉണ്ടായി, സംസകൃതത്തിന്റെ ഒറ്റവര ക്കൊപ്പി , ഒറ്റശ്വാസത്തിനു എഴുതിയും, ഇന്ഗ്ലിഷിന്റെ ഇരട്ടവരകൊപ്പി, "അമ്മേടെ കൈയ്യക്ഷരം എന്ത് ഭംഗിയാ", എന്ന് സോപ്പിട്ടു ചിലപ്പോഴൊക്കെ അമ്മയെകൊണ്ട്, എഴുതിപ്പിച്ചും, സ്കൂളിലെക്കൊടും.

അതേ ഞാനിതാ, രാവിലെ, രാവിലെ പുസ്തകമെടുത്തു പഠിക്കുന്നു. പറ്റുന്ന ഒച്ചയില്‍ അലച്ചു-വിളിച്ചാണ് പഠിത്തം. ഉറക്കെ വായിച്ചു പഠിക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയുന്നതല്ലേ!

അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത്‌ - അന്നന്ന് പഠിക്കുന്ന', കുട്ടിയായി ഞാനും. സയന്‍സ് പഠിച്ചു കഴിഞ്ഞു , ബാകിയുള്ള വിഷയങ്ങളും പഠിക്കാം എന്ന് തോന്നി ഒരു ദിവസം. അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത് എല്ലാം - അന്നന്ന് പഠിക്കുന്ന' , നല്ല കുട്ടിയായി ഞാനും.

മകള്‍ ഇത്ര 'നല്ല' കുട്ടിയയ്തു കണ്ട് ടയിനിംഗ് ടേബിളിന്റെ ഓരതിരുന്നു പഠിച്ചിരുന്ന കുട്ടിക്ക്, അച്ഛന്‍, പുതിയ, രണ്ടു ഡ്രോ ഒക്കെയുള്ള മേശ വാങ്ങിച്ചുകൊടുത്തു. അത്, എന്റെ 'പാഠന ചരിത്രത്തില്‍' , വന്‍ മാറ്റത്തിന് കാരണമായി.

അങ്ങനിരിക്കെ, ഒരു ദിവസം, അടുത്ത മാസത്തെ ക്വിസിനുള്ള ചോദ്യോത്തരങ്ങള്‍ സണ്ണി മാഷ്‌ പറഞ്ഞുതരികയയിരുന്നു.

"ലോകത്ത് ഏറ്റവും കൂടുതല്‍ ഉലപ്പാതിപ്പിക്കപ്പെടുന്നകിഴങ്ങ് വര്‍ഗം ഇത്?", ചോദ്യം പറഞ്ഞിട്ട് മാഷ്‌ എല്ലാരേം ഒന്നു നോക്കി.

അറിയാവുന്നവര്‍ക്ക് ഇപ്പൊ ഉത്തരം പറഞ്ഞു, മിട്ടായി സ്വന്തമാക്കാം. ക്ലാസ്സിലെ പലരും ഇപ്പോതന്നെ അഭിമാന ചിന്ഹമായ ആ മിട്ടായി നേടിക്കഴിഞ്ഞിരിക്കുന്നു.

"ഉരുള ക്കിഴങ്ങ്‌" , പതുങ്ങിയ ശബ്ദം കേട്ട മാഷ്‌, ആളെ തപ്പി.

അതേ, ഈയുള്ളവള്‍ തന്നെ. മാഷിന്റെ മുഖത്തെ ചിരി കണ്ടപ്പോ മനസിലായി ഉത്തരം ശരിയായെന്നു.

"ഉരുള കിഴങ്ങാണെന്നു പറയാന്‍ എന്താ കാര്യം?, സണ്ണി മാഷ്.

ഒരുത്തരമെന്കിലും പറഞ്ഞു, മിട്ടായി കിട്ടാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ നിന്ന എന്റെ മുഖമൊന്നു മങ്ങി. ഇങ്ങനൊക്കെ ചോദിച്ചാല്‍ എന്തുത്തരം പറയും!. പ്രത്യേകിച്ച് വേറെ ഒരു കാരണവും ആലൊചിചിട്ട് കിട്ടതതുകൊന്ട്, ഞാന്‍ പറഞ്ഞു, " ഉരുള കിഴങ്ങ് എനിക്ക് ഇഷ്ടമായത് കൊണ്ട് പറഞ്ഞതാ മാഷേ!".

ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി. ഇതത്ര വല്യ ചമ്മല്‍ ഒന്നുമല്ലെന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിടിച്ചു നിന്നു.അങ്ങനെ ഒരു പുതിയ വിളിപെരര് ഞാന്‍ നേടിയെടുത്തു!

ദിവസങ്ങള്‍ അങ്ങനെ കടന്നു പോയപ്പോള്‍, ഓണപ്പരീക്ഷ വന്നു. സയന്‍സിന്റെ ചോദ്യ പേപ്പര്‍ കിട്ടിയപ്പോള്‍, എല്ലാ ചോദ്യങ്ങളുടെ ഉത്തരവും അറിയാം, ഒരെണ്ണം ഒഴികെ!

* വിട്ടു പോയ ഭാഗം പൂരിപ്പിക്കുക (1 മാര്‍ക്ക്)
മരങ്ങളുടെ വളര്ച്ച _______ ആണ്. (നിശ്ചിതം, അനിശ്ചിതം).

ബാക്കി എല്ലാം എഴുതി കഴിഞ്ഞു , പക്ഷെ ഇതു മാത്രം ഒരു 'നിശ്ചയമില്ല'. എന്റെ 'ബ്രെയിന്‍' വര്‍ക്കു ചെയ്യാന്‍ തുടങ്ങി ; ' നിശ്ചയമില്ല' എന്ന് വെച്ചാല്‍ 'അറിയില്ല', അപ്പൊ 'നിശ്ചിതം' എന്ന് വെച്ചാല്‍ 'അറിയും'.അതായതു 'മരങ്ങളുടെ വളര്ച്ച അറിയാം'. എന്തായാലും മരങ്ങള്‍ വളരുന്നത് നമ്മുക്ക് കണ്ടാല്‍ അറിയാവുന്ന കാര്യമല്ലേ!.

ബെല്ലടിക്കാന്‍ ഒരു മിനിട്ട് ബാക്കിയുള്ളപ്പോള്‍, ഞാന്‍ എഴുതിവെച്ചു, 'മരങ്ങളുടെ വളര്‍ച്ച നിശ്ചിതം ആണ്.'

പുറത്തിറങ്ങിയപ്പോള്‍, കൂട്ടുകാരെല്ലാം കൂടി ചര്ച്ച നടക്കുകയാണ്, 'ആര്‍ക്കൊക്കെ അമ്പതു കിട്ടും/ഇല്ല ' എന്നതിനെ പറ്റി. ഇല്ല, ഞാന്‍ പോയില്ല അങ്ങോട്ട്!. എങ്ങാനും 'നിശ്ചിതം' തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, താങ്ങാന്‍ പറ്റില്ല.

വീട്ടിലെത്തി, പുറകിലുള്ള അലക്കുകല്ലില്‍ 'ഏകാന്തതയില്‍' ഞാന്‍ ഇരുന്നു ടെന്‍ഷന്‍ അടിച്ചു. പുറകെ, ചോദ്യപെപരും കൊണ്ട് അമ്മ വന്നു.

"ഒന്നാമത്തെ ചോദ്യത്തിന് എന്താ ഉത്തരം എഴുതിയെ?", അമ്മ തുടങ്ങി.

അങ്ങനെ ഓരോ ചോദ്യവും കടന്നു, നമ്മുടെ 'വില്ലന്റെ' അടുത്തെത്തി!

"നിശ്ചിതം/അനിശ്ചിതം, നീ എന്താ എഴുതിയെ?", അമ്മ.

"മരങ്ങളുടെ വളര്ച്ച നിശ്ചിതമല്ലെ അമ്മേ?", എന്റെ ചോദ്യത്തിലെ ദൈന്യതയും, എന്റെ ഉത്തരവും കെട്ട് അമ്മ ചിരിച്ചു പോയി.

'അനിശ്ചിതമാനത്രേ!'.അച്ഛനും അമ്മയും, തറപ്പിച്ചു പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല.

ഓണം വെക്കേഷന്‍്, കഴിഞ്ഞു , ക്ലാസ്സില്‍ ചെല്ലുന്നവരെ ഞാന്‍ പ്രാര്ത്തിചു, 'സണ്ണി മാഷ്‌ "നിശ്ചിതം", ആണെനു പറയണേ!'

എല്ലാവരും "അനിശ്ചിതം" ആയതുകാരണം, എന്റെ ഉത്തര കടലാസ്സില്‍ 49. മുഴുവന്‍ മാര്‍ക്കും വാങ്ങിക്കാന്‍ സാധിക്കാത്തവരെ എല്ലാം മാഷ് പ്രോത്സാഹിപ്പിച്ചു, "അടുത്ത പ്രാവശ്യം മുഴുവന്‍ വാങ്ങിക്കണം!".

ക്രിസ്മസ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, സണ്ണി മാഷ്‌ വരാന്തയില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഓടിച്ചെന്നു, "മാഷേ ഈ പ്രാവശ്യം എനിക്കും അമ്പതില്‍ അമ്പതു കിട്ടും".

"മിടുക്കി, നന്നായി പഠിക്കണം ട്ടോ എപ്പോഴും", മാഷ്‌ പറഞ്ഞു.

അങ്ങനെ, ആ 13-ആം, രാന്കുകാരി, ക്ലാസ്സിലെ ഒന്നാം രാന്കുകാരിയായി.

** ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട മാഷിനുവേണ്ടി.

അച്ഛന്‍ ബി ജെ പി, മകള്‍ എസ് എഫ് ഐ !

10.08.2008

"ദിവ്യ ..ദിവ്യ..." മുറ്റത്തൊരു സഘഗാനം!
ഊണു കഴിച്ചുകൊണ്ടിരുന്ന എന്നോട് അമ്മ വന്നു പറഞ്ഞു, " മോള്‍ടെ ക്ലാസ്സിലെ കുറെ കുട്ടികള്‍ വന്നേക്കുന്നു" .
ചെന്നു നോക്കിയപ്പോള്‍ ആദ്യത്തെ രണ്ടു ബെന്ച്ചുകാരും മൊത്തം ഉണ്ട്. സന്ഗീതയാണ് എല്ലാവരെയും കൊണ്ടുവന്നെക്കുനത്.
" നീ വേഗം റെഡിയവു", സംഗീത.
"എന്താ സംഭവം ?", ഞാന്‍.
കാര്യം ഉണ്ട്, സ്കൂളില്‍ ചെന്നിട്ട് പറയാം എന്നായി എല്ലാവരും. ഞാന്‍ റെഡിയാവുന്ന നേരം കൊണ്ട് എല്ലാവരും, അമ്മ വിളമ്പിയ ചക്ക വറത്തതും ശ്രര്ക്കരവരട്ടിയുമൊക്കെ അകത്താക്കി.

പിന്നെ എല്ലാവരും ആഭ്യന്തര കാര്യങ്ങള്‍, അതായതു, കാലീക്കറ്റ് യുനിവെര്‍്സിറ്റി സ്കൂള്‍, ഏഴ് - ഡി യിലെ, കാര്യങ്ങള്‍ സംസാരിച്ചു, ഒരു കിലോമീറെര്‍ നടന്നു സ്കൂളില്‍ എത്തി.

ക്ലാസ്സിലേക്ക് നടക്കുമ്പോള്‍, കണ്ടു, എസ് എഫ് ഐ യുടെ പ്രിയന്കാരനായ "നേതാവ് ചേട്ടന്‍" വരാന്തയില്‍ നില്പുണ്ട്. പത്തിലോക്കെ പഠിക്കുന്ന വല്യ ചേട്ടന്മാരെ, എന്റെ കുട്ടുകാരുടെ കാര്യം അറിഞ്ഞുട, പക്ഷെ എനിക്ക് പേടി/ബഹുമാനം ആയിരുന്നു.

ഞങ്ങള്ക്ക് പുറകെ നേതാവ് ചേട്ടന്‍ ക്ലാസ്സില്‍ കേറി വന്നു.
"ഇതൊന്നു, പൂരിപ്പിച്ചു തരണം" ,നേതാവ് .എനിക്ക് നേരെ നീട്ടിയ പേപ്പര്‍ വാങ്ങിച്ചു നോക്കിയപ്പോള്‍, ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷയാണ്. സന്ഗീതയയിരുന്നു ആറാം ക്ലാസ്സിലെ ലീഡര്‍.ഇനി തെരഞ്ഞെടുപ്പിനോന്നും നിന്നെക്കരുത് എന്ന് സന്ഗീതയുടെ ചേട്ടന്‍ പറഞ്ഞെന്നു. അപ്പൊ അവള്‍ക്ക് പകരം ആളെ കണ്ടു പിടിച്ചു കൊടുക്കാന്‍ നേതാവ് ചേട്ടനും പറഞ്ഞെന്നു. അങ്ങനെ, സ്വപ്നേപി വിചാരിക്കാതെ ഞാന്‍ ക്ലസ്സ്ലീടെര്‍ തെരുഞ്ഞെടുപ്പിന് പേരു കൊടുത്തു! അതും ഒരു പാര്ട്ടിയുടെ പേരില്‍!

നേതാവ് ചേട്ടന്‍ ഒരു പാര്‍ട്ടി മെംബെര്‍ഷിപ്‌ രസീതി തന്നു! അതിലെ ഒരു രൂപ എന്നെഴിതിയെക്കുന്നു. "ചേട്ടാ കാശില്ല!", ഞാന്‍. ചേട്ടന്‍ അത് സാരമില്ലെന്നു പറഞ്ഞു സ്ഥലം വിട്ടു.

പേരു കൊടുകണ്ടത് ഉണ്ണി മാഷിന്ടടുതയിരുന്നു. അപേക്ഷ ഫോറം കണ്ടു മാഷോന്നു നോക്കി, " വീട്ടില്‍ ചോദിച്ചോ നീയ്?"
" ഇല്ല മാഷേ, ഇന്നു വൈകിട്ട് ചോദിക്കാം" ഞാന്‍!

ജയിക്കുംനുള്ള ഒരു പ്രതീക്ഷയുമില്ല. കാരണം എതിര്‍ സ്ഥാനാര്‍ഥി, അഞ്ചാം ക്ലാസ്സ് മുതല്‍ , കെ എസ് യു വിന്റെ പോരാളിയായ, എല്ലാ കൊല്ലവും ജയിച്ചു ശീലമുള്ള അജിതാഭാണ്. തിരിച്ചു ക്ലസ്സിലെതിയപ്പോലെക്കും, വാര്ത്ത പരന്നു കഴിഞ്ഞു . കഴിഞ്ഞ വര്ഷം ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആയിരുന്നു. അങ്ങനെ, എന്റെ കൂട്ടുകാരി രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ്, ഒരു അല്ലലും കൂടാതെ!, കഴിഞ്ഞ വര്ഷം. പക്ഷെ കാര്യങ്ങള്‍ പഴയ പോലെ അല്ല ഇപ്പൊ!

സംഗീത, ഞാന്‍ തിരഞ്ഞെടുപിഇല്‍ മല്‍സരിക്കുന്ന വിവരം ഔദ്യോഗികമായി ക്ലാസ്സില്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എന്നെനും രണ്ടു ചെരികലായിരുന്നു. അതുകൊണ്ട് പെണ്‍കുട്ടികള്‍ ഐക്യടര്‍ദ്യം പ്രദര്‍ശിപ്പിച്ചു കയ്യടിച്ചു.

വൈകുന്നേരം വീട്ടില്‍ ചെന്നു, അച്ഛനോട് കാര്യം പറയാന്‍ തുടങ്ങുന്നതിനു മുന്പേ, അച്ഛന്‍ അമ്മയോട് " താന്‍ അറിഞ്ജോടോ? ചിലര്‍ ഇന്നു പാര്‍ട്ടിയില്‍ ഒക്കെ ചേര്ന്നു!". അമ്മ വിശദ വിവരങ്ങള്‍ എന്നെ കൊണ്ട് പരയിപ്പിക്കുനതിനിടെ ഞാനോര്‍ത്തു, " ഉണ്ണി മാഷ് ന്യൂസ് ലീക്കാക്കി!"

"അച്ഛാ, അച്ഛന്‍ ബി ജെ പി ആയതുകൊണ്ട്, ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന കൊഴപ്പം ഉണ്ടോ? " ഞാന്‍ സംശയം ചോദിച്ചു. (എന്തെങ്കിലും കൊഴപ്പം ഉണ്ടെകില്‍ നാളെത്തന്നെ പോയി നേതാവ് ചേട്ടന്‍ തന്ന ചുമന്ന രസീതി തിരിച്ചു കൊടുക്കാം, ഞാന്‍ ഭദ്രമായി കണക്കു നോട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌) .

"ഈ വീട്ടില്‍ എല്ലാവര്ക്കും അഭിപ്രായം സ്വാതന്ത്ര്യം ഉണ്ട്. അമ്മ കൊണ്ഗ്രസ്സല്ലേ, എന്നിട്ട് കൊഴപ്പം ഉണ്ടായോ മോളെ?", അച്ഛന്‍ എന്റെ സംശയം ദൂരീകരിച്ച്‌ . അങ്ങനെ "എന്റെ അഭിപ്രായ സ്വാതന്ത്ര്യം കാരണം" ഞാന്‍ എസ് എഫ് ഐ ആയി!
-----------------------------------

ഇനീപ്പോ പ്രശ്നം എന്താന്ന് വെച്ചാല്‍ ക്ലാസ്സില്‍ മുപ്പതു വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. എല്ലാ പെണ്‍കുട്ടികളും എനിക്ക് വേണ്ടി വോട്ടു ചെയ്യും, എന്നാലും ജയിക്കണമെങ്കില്‍ ശത്രുപക്ഷത്തെ ആരെങ്കിലും കാലുവാരണം. വനജ ഒരാശയം പറഞ്ഞു പാട്ടു, മോണോ- ആക്ട്‌ തുടിങ്ങിയ, എന്റെ സ്ഥിരം കലാപരുപടികള്‍ നടത്തണം വോട്ടു പിടിക്കാന്‍. അങ്ങനെ അടുത്ത ശനിയാഴ്ചത്തെ സാഹിത്യ സമാജം പിരീഡില്‍ , പാട്ടും , മോണോ ആക്ടും, കുറച്ചു പേര്‍ ചെന്നു സ്കിടുകളും ഒക്കെ അരങ്ങേറി. എങ്കിലും നേരിട്ടു സംസാരിച്ചു ആണ്കുട്ടികളോട് വോട്ടു ചോദിക്കല്ല. അതെന്താന്നു ചോദിച്ചാല്‍, അങ്ങനരുന്നു അന്നത്തെ ട്രെന്‍ഡ്! ശത്രുപക്ഷം ഒട്ടിപ്പോ നെമ്സ്ലിപ്പും, സുഗന്ധമുള്ള റബ്ബറും ഒക്കെ ഇറക്ക്വേം, ഞങ്ങള്‍ പെണ്‍കുട്ടികളെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൂവിയും ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു.

അങ്ങനെ, ഒരുപാടു ടെന്‍ഷന്‍ അടിച്ച കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, വോട്ടെടുപ്പ് നടന്നു. എപ്പോഴും കലപില ചിലക്കുന്ന കിളിക്കൂട്‌ പോലത്തെ ക്ലാസ്സില്‍ , മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.. അവസാനം രാധാമണി ടീച്ചര്‍ വോട്ടുകള്‍ ഒക്കെ തരം തിരിച്ചു. ബോര്‍ഡില്‍ എഴിതിയിട്ടു;-
ദിവ്യ - 45
അജിതാബ് - 15
ക്ലാസ്സില്‍ കയ്യടിയും, ആര്പുവിളികളും നിറഞ്ഞു. ആരൊക്കെയാണ് കാലുവാരി, എന്നെ വന്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതാവോ ..! ഇന്നും അറിഞ്ഞുട.

ജി -8ഉച്ചകോടിയില്‍ പന്കെടുക്കുന്ന രാഷ്ട്ര തലവന്റെ ഭാവത്തില്‍ , ഞാന്‍ അന്ന് വൈകുന്നേരം നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ എന്റെ ക്ലാസ്സിനെ പ്രതിനിധീകരിച്ചു! അവസാനം എല്ലാരും ചേര്‍ന്നൊരു പാട്ടും
" പെട്ടി പെട്ടി ബാലട്ടുപെട്ടി,
പെട്ടി തുറന്നപ്പോ ___ പൊട്ടി"
----------------------------------------

"ഒര്മാകല്‍ക്കെന്ത് സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം" ...അല്ലെ?
ഇത്രക്കൊക്കെ ഓര്‍ക്കാന്‍ കാരണം ഉപാസനയുടെ പോസ്റ്റാണ്.

പാചക പരീക്ഷണങ്ങള്‍

10.06.2008

ഗോബി മന്ജൂര്യന്


ചിക്കന്‍ - പുട്ട്
മുട്ടക്കറി



ചിക്കന്‍ കറി




ഓണ സദ്യ
ഏറ്റവും 'ഹിറ്റ്' ആയതു ചിക്കന്‍-പുട്ടും ഗോബി മന്ജൂര്യന് ഉം ആണ്.
ചിക്കന്‍ പുട്ട്
ഇതു "ബാക്കിയുള്ളത് കൊണ്ട് തട്ടിക്കൂട്ടിയ" വിഭവം ആണ്.
ചിക്കന്‍ കറി - ബാക്കിയുള്ളത് വരട്ടിയെടുക്കുക. എല്ല് മാറ്റി പൊടിയക്കിയെടുക്കുക.
പുട്ട് - കഴിക്കാന്‍ പാകത്തിന് ഉണ്ടാക്കിയത്
കാരറ്റ്, ബീന്‍സ് - ഒരു ഉപ്പുമാവ് ഉണ്ടാക്കാന്‍ വേണ്ടത്രയും
കടുക്, കറിവേപ്പില, പച്ചമുളക്, സവാള അരിഞ്ഞത്.
കാരറ്റും ബീന്‍സും നന്നായി അരിഞ്ഞത്, ഒരു തവയില്‍ കടുക് വറത്തു, സവലയോടൊപ്പം വഴറ്റുക. ഇതിലേക്ക് പൊടിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. അവസാനം പുട്ട് ചേര്‍ത്തിളക്കുക. ചിക്കന്‍ പുട്ട് റെഡി!





ട്രെയിന്‍ എന്ന തീവണ്ടി

9.17.2008

"അച്ഛാ ഈ പ്രാവശ്യം നാട്ടില്‍ പോവുമ്പോ, നമുക്ക് തീവണ്ടിയില്‍ പോവാം", ഒരു ആറാം ക്ലാസ്സുകാരിയുടെ ആഹ്രഗം പ്രായോഗിക കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. "എന്റെ ക്ലാസ്സിലെ ടീനയോക്കെ തീവണ്ടിയിലാ നാട്ടില്‍ പോവുന്നെ. " കോഴിക്കോടുനിന്ന് പാലയിലേക്ക് ബസില്‍ പോവുമ്പോള്‍ നടത്തിയ ആത്മഗതം ആരും ശ്രദ്ധിച്ചില്ല!

അങ്ങനെ കാത്തു കാത്തിരുന്ന്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ഞാന്‍ തീവണ്ടിയില്‍ കേറി. നാട്ടില്‍ പോവുന്ന വഴിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാം എന്ന് അമ്മ. അപ്പൊ നമ്മുക്ക് പുഷ്-പുള്‍് ട്രെയിനില്‍ അവിടന്ന് നാട്ടിലേക്കു പോവമെന്നു ഞാന്‍. അച്ഛന്‍ സമ്മതിച്ചു. ട്രെയിനില്‍ പോവുമ്പോ ഫ്രൂടി/പഴംപൊരി തുടങ്ങിയ വായില്‍ വെള്ളമൂറുന്ന സാധനങ്ങള്‍ വാങ്ങിച്ചു തരണം എന്നുള്ളത് നേരത്തെ ഞാന്‍ സമ്മതിപ്പിചിട്ടുണ്ടായിരുന്നു.

പിന്നീട് കോളേജില്‍ പഠിക്കുമ്പോ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. പരശുരാമിന്റെ ജനറല്‍ കമ്പാര്ട്മെന്ടില്, കൂട്ടുകാരെല്ലാം കൂടി അന്തക്ഷരിയും, ടം-ശേരാട്സും ഒക്കെയായി കോഴിക്കോടുനിന്നും തിരുവല്ലയിലേക്ക്.

എങ്കിലും ട്രെയിന്‍ എന്ന തീവണ്ടി മനസ്സില്‍ നിറയ്ക്കുന്നത് ഇപ്പോഴും കൌതുകവും, പ്ലാട്ഫോമിനെ പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു വരുന്നതു കാണുമ്പോഴുള്ള വെപ്രാളവും.

ഇത്രക്കും തീവണ്ടി കഥ എന്താന്നുവെച്ചാല്‍ അച്ഛനും അമ്മയും നാളെ പുനെയിലേക്ക് പുറപ്പെടുന്നു. അവരുടെ ആദ്യത്തെ ദീര്ഖദൂര തീവണ്ടി യാത്ര.

മാവേലി നാടു വാണീടും കാലം

9.11.2008

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരും ഒന്നു പോലെ,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങര്‍ക്കുമോട്ടില്ല താനും.
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല,
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളി വചനം.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

ഞങ്ങളുടെ ആദ്യത്തെ ഓണം....
ഓണാശംസകള്‍...!!

പ്രീ ഡിഗ്രി കാലത്തിന്റെ ഓര്മക്ക്

9.10.2008

കാറ്റിനെക്കാള്‍ വേഗത്തിലാണൊ ചിന്തകളും ഓര്‍മകളും പറക്കുന്നത്?

ഇന്നു രാവിലെ ആറരക്കു വീട്ടില്‍ നിന്നിറങ്ങി. എഴരക്ക്‌ അമേരിക്കയില്‍ നിന്നു സായിപ്പു വിളിക്കും. മീടിങ്ങിനു എത്താന്‍ വൈകരുതെന്ന് മാനേജര്‍ ഇന്നലെ രാത്രി വിളിച്ച് ഓര്‍മിപിച്ചു.

കാറില്‍ നിന്നും ചാടിയിറങ്ങി, ബസില്‍ ഓടിക്കേറിയ എന്റെ പാടവം കണ്ട കുട്ടന്‍ അന്തംവിട്ടു നില്കുന്നുണ്ടാരുന്നു. ബസില്‍ അധികം ആളൊന്നുമില്ലയിരുന്നു. എന്റെ അടുത്തിരിക്കുന്ന പെണ്കുട്ടി ഓര്‍ഗാനിക്‌ കെമിസ്ട്രി പഠിക്കുന്നു. ആ കുട്ടി ട്യൂഷനു പോവുകയായിരിക്കും.

കൊല്ലങ്ങക്ക് മുന്‍ബ് ( അധികമൊന്നുമില്ല, വെറും എട്ടു കൊല്ലങ്ങള്‍ക്കു മുന്‍ബ്) ഇങ്ങനെ ഒരു രാവിലെ ഞാനെന്ന് പറയുന്ന കുട്ടിയെ അച്ഛന്‍ ബജാജ് ചെതകില്‍് ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുപോയി വിടും. രാവിലെ ഏഴര മുതല്‍ എട്ടെമുക്കാല്‍് വരെ എന്ട്രന്‍സ് കോച്ചിംഗ് @ elite centre for competition. നാലാം നിലയിലായിരുന്നു ക്ലാസ്സ്. മുകളിലേക്കുള്ള എന്പതിന്നാല് പടികള്‍ കയറുമ്പോള്‍, ബാലകൃഷ്ണന്‍ സര്‍ പറഞ്ഞതനുസരിച്ച് 'differential of sinetheata ' തുടങ്ങിയ ഗുലുമാലു പിടിച്ച സാധനങ്ങള്‍ മനസ്സില്‍ പറഞ്ഞു പഠിക്കും. "ആ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കു, ഉച്ചക്ക് 'solid' ഭക്ഷണം കഴിക്കണം. 'air' കഴിച്ചാല്‍ പടിപ്പികുന്നതോന്നും മനസിലാവില്ല" യുസഫ് അലി മാഷ്‌ പറയും. പലരും ശനി ഞായര്‍ ദിവസങ്ങളിലെ ക്ലാസ്സുകളില്‍ ഉച്ചഭക്ഷണം കഴിക്കാരില്ലാരുന്നു.

ഞങ്ങള്‍ അഞ്ചു പേരായിരുന്നു, ദിവ്യയും നിഷിതയും പ്രജ്ജുഷയും ലിജ്ജുവും പിന്നെ ഞാനും, ഫാരൂക് കോളേജ് സംഘം. എന്ട്രന്‍സ് ബൂക്ലെടുകള്‍ ഞങ്ങള്‍ വീതം വെച്ചു ചെയ്യുമാരിന്നു. ആദ്യത്തെ അമ്പതു ചോദ്യങ്ങള്‍ നിനക്കു, ബാക്കി എനിക്ക് എന്നുള്ള രീതിയില്‍. അപ്രതീഷിതമായി വരുന്ന പരീക്ഷകളിലോക്കെ ഞങ്ങള്‍ ഒരുമിച്ചു തോല്‍ക്കുകകയോ, വല്ലപോഴുമൊക്കെ നെഗറ്റീവ് മാര്കില്‍ നിന്നും രക്ഷപെട്ടു ജയിക്കുകയും ചെയ്തിരുന്നു. പഠിത്തമാണ് ജീവിതം എന്നുള്ള മട്ടായിരുന്നു അന്ന്.

സീല്‍ ഒക്കെ വെച്ചു കഴിഞ്ഞ ഫിസിക്സ് റെക്കോര്‍ഡ് ബസില്‍ വെച്ചു കാണാതായി, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആണത്. എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു കൊണ്ടാണ് അന്ന് വൈകുന്നെര്രം വീട്ടില്‍ എത്തിയത്. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍, വീട്ടില്‍ ഭയാനകമായ നിശബ്ദതയായിരുന്നു. ഞാന്‍ എന്റെ മുറിയില്‍ തന്നെയിരുന്നു ഹരിനാമകീര്‍ത്തനം ചൊല്ലി. ഡയറിയില്‍ എഴുതിവെച്ചു "ഗുരുവായുരപ്പാ പ്ലീസ് റെക്കോര്‍ഡ് തിരിച്ചു കൊണ്ടുതാരനെ". പണ്ടേ ദൈവത്തോട് ഞാന്‍ സംസാരിക്കുന്നതു ഡയറി വഴിയാണ്. ഞാന്‍ ഉറങ്ങികഴിയുമ്പോ വന്നു വായികുമായിരിക്കും! അങ്ങനെ വിശ്വസിക്കാം. അടുത്ത ദിവസം കോളേജിലേക്ക് പോവാന്‍ ഇറങ്ങിയപ്പോ അച്ഛന്‍ പറഞ്ഞു " പുതിയ ബുക്ക് വാങ്ങിക്കോ, നമുക്ക് ഇനീം എഴുതി തീര്‍ക്കാം, മോള് വിഷമിക്കണ്ട".

കെമിസ്ട്രി ക്ലാസ്സ് നടക്കുമ്പോള്‍, അതാ എസ് എഫ് ഐ പ്രസിഡണ്ട്‌ ശ്രീ . യാസിര്‍ ഇക്ക എന്റെ റെക്കോര്‍ഡ് കൊണ്ടു ക്ലാസ്സിന്റെ സൈഡില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. സമാധാനം ആയി. പിന്നെ ബസില്‍ നിന്നു കളഞ്ഞു കിട്ടിയ റെക്കോര്‍ഡ് ഭദ്രമായി തിരിച്ച് എല്പിചത്തിനു എസ് എഫ് ഐ നേതാക്കന്മാര്കെല്ലാം കാന്റീനില്‍ നിന്നും ചായയും പരിപ്പുവടയും.

ഇത്രേം എത്തിയപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി.

ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട ഫരൂക് കോളേജ് കൂട്ടുകര്ക് സമര്‍പ്പിക്കുന്നു....

പനിയും കുറെ സ്വപ്നങ്ങളും

9.09.2008

" ഒരു പനി വന്നിട്ടെത്ര നാളായി..!!". അത്രയ്ക്ക് അതിശയോക്തി വേണ്ടെന്നു ദൈവത്തിനു തോന്നിക്കാണും. അങ്ങനെ, അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ സാധിച്ചു കൊടുത്തേക്കാം എന്ന് ഗുരുവയുരപ്പന്‍ തീരുമാനിച്ചതിന്റെ ഭാഗമായി, കഴിഞ്ഞ ഒരാഴ്ച ഞാന്‍ കിടപ്പിലാരുന്നു.

മരുന്നെല്ലാം കഴിച്ച് ബോധം കേട്ടുറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍ വളരെ വിചിത്രമാണ്. ഓര്‍മയുള്ള രണ്ടു സ്വപ്‌നങ്ങള്‍ , ഇനി മറക്കാതിരിക്കാന്‍ ഇവിടെ എഴുതിവെക്കുന്നു.

പനിയില്‍നിന്നെങ്ങനെ രക്ഷപെടാം ? ( മാട്രിക്സ് രീലോടെഡ് )
എജെന്‍്റ്റ് സ്മിത്ത് കുട്ടനെ മറ്റൊരു എജെന്‍്റ്റ് ആക്കി മാറ്റി കഴിഞ്ഞു . കുട്ടനില്‍കുടെ എനിക്ക് പനി (വൈറസ്) കിട്ടി. അങ്ങനെ ഞാനും എജെന്‍്റ്റ് സ്മിത്ത് ആയിത്തീര്‍ന്നു. ഇതില്‍ നിന്നു രക്ഷപെടാന്‍ ഡോക്ടര്‍ (സോര്‍സ്) ഇനെ കണ്ടു. മരുന്നുകള്‍ ( നിയൊയും കൂട്ടരും ), രക്ഷിക്കനെതി. പക്ഷെ നല്ല യുദ്ധം നടന്നോണ്ടിരുന്നപ്പോ ഞാന്‍ ഉണര്‍ന്നുപോയി. അതുകൊണ്ട് പിന്നെന്തായി എന്നറിയില്ല.

പുതിയ പ്രൊജക്റ്റ്‌, ഒന്സൈറ്റ് ...പിന്നെന്തൊക്കെയോ..
ഞാന്‍ ഫ്രാന്ക്ഫുര്‍തിലേക്ക് പറക്കുകയാണ്. വിമാനത്തിനകത്ത്‌ ടിക്കറ്റ് ചെക്കര്‍ വന്നു. നോക്കുമ്പോ, എന്റെ ടിക്കറ്റില്‍ 'ദുബായ്'. എനിക്ക് ഫ്രാന്ക്ഫര്‍തിലെക്ക് പോണം. ദുബൈയില്‍ ഇറക്കി വിടുമെന്ന് എയര്‍ ഹോസ്റ്റെസ് പറഞ്ഞു. ആകെ വിഷമത്തിലായി ഞാന്‍. അടുത്ത സ്റ്റോപ്പില്‍ നിന്നും അച്ഛന്‍ കേറി വിമാനത്തില്‍. എന്തൊരാശ്വാസം.. അച്ഛന്‍ എന്നെ ദുബൈയില്‍ നിന്നും ബസില്‍ വിടാം എന്ന് പറഞ്ഞു ആശ്വസിപിച്ചു. അപ്പോത്തെക്കും കഞ്ഞി കുടിക്കാന്‍ വേണ്ടി കുട്ടന്‍ വന്നു വിളിച്ചു.

ഞങ്ങളുടെ ആദ്യത്തെ യാത്ര

8.27.2008








"കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും എവിടെയും കറങ്ങാന്‍ പോയില്ലേ !!" കൂട്ടുകാരും വീട്ടുകാരും ഒരേ പോലെ ചോദിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്കും തോന്നി, ആകെ കൂടെ കിട്ടുന്ന ശനിയും ഞായറും മടിപിടിചിരുന്നാല്‍ ശരിയാവില്ലെന്ന്..



അങ്ങനെ ഞങ്ങളും പോയി ടൂര്‍ ... :)



പന്ച്ഗനി...മഹാബലേശ്വര്....



ശനിയാഴ്ച രാവിലെ എട്ടരക്ക് പൂനെയില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു...കുട്ടന്റെ കൂട്ടുകാരായ 'കെ' യും 'സി' യും ഞങ്ങളുടെ കൂടെ ഉണ്ടായിരു‌ന്നു. മഴ തുടങ്ങിയത് കൊണ്ട്, പൂനെ മുഴുവന്‍ പച്ചപരവതാനി വിരിച്ചപോലെ ...ഫോട്ടോ എടുത്ത് വല്യ പരിച്ചയമില്ലെന്കിലും...ആ പച്ചപ്പ്‌ ക്യാമറയില്‍ ആവുന്ന പോലെ പകര്‍ത്തി... ഏകദേശം 120km ദൂരം ഉണ്ട് പൂനെയില്‍ നിന്നു മഹാബലേശ്വറിലെക്ക്...പൂനെ-സതാര ഹൈവയിലുള്ള ഒരു ഹോട്ടലില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. വില ഇരട്ടിയില്‍ കൂടുതല്‍ ആയിരുന്നു എല്ലാത്തിനും. പൂനെയില്‍ നല്ല മഴ ആയിരുന്നെകിലും, സതാരയില്‍ (അടുത്ത ജില്ല ) മഴക്കുള്ള ഒരു ലക്ഷണവുമില്ലായിരുന്നു. റൊഡിനിരുവശവും വരണ്ടു ഉണങ്ങി കിടക്കുകയായിരുന്നു... മൂന്നു മലകള്‍ കയറി ഇറങ്ങി വേണം മഹാബലേശ്വറില്‍് എത്താന്‍. ആദ്യത്തേത് ഖംബാദ് ഘാട്ട് , പക്ഷെ മല കയരണ്ടി വന്നില്ല...ഏകദേശം ഒന്നര കിലോമീറ്റര് നീളത്തില്‍ ഒരു തുരങ്കം മല തുരന്ന് പണിതിരിക്കുന്നു. തുരങ്കത്തിനകത്ത്, രണ്ടു വരി പാത, ഹോണ്‍ മുഴക്കിയാല്‍ തുരങ്കം മുഴുവന്‍ അതിന്റെ പ്രതിധ്വനി കൊണ്ടു നിറയും... പിന്നെ കോണ്‍ കൃഷി ചെയ്യുന്ന പാടങ്ങളുടെ ഇടയിലുടെ കുറെ ദുരം ....അത് കഴിഞ്ഞ് അടുത്ത മലകയറ്റം..ഇപ്രാവശ്യം വളഞ്ഞു പുളഞ്ഞു ...വയനാട് ചുരം ഒര്മാപെടുതുന്ന റോഡ് ...ഒരു വരി പാതക്കുള്ള വീതിയെ ഉള്ളു എങ്കിലും രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ ചീരിപാഞ്ഞു പോകുന്നു.



പന്ച്ച്ഘനി എത്തിയപ്പോള്‍ നല്ല മഴ തുടങ്ങി. തണുപ്പ് കൂടി കൂടി അവസാനം കാറിനകത്ത്‌ ഹീറ്റര്‍ ഇടണ്ടി വന്നു. അങ്ങനെ പോവുമ്പോള്‍ ഒരു ബോര്‍ഡ് "സിഡ്നി പോയിന്റ്". പോയിന്റ് കാണാമെന്നു വെച്ച് വലതു വശത്തെ റോഡിലുടെ മുന്ബോട്ടു പോയി. പോയിന്റ് എന്നൊക്കെ പരയ്മ്പോള്‍ കമ്പി വേലി ഒക്കെ കെട്ടി വെച്ചിട്ടുള്ള ഒരു സ്ഥലം ആയിരുന്നു പ്രതീക്ഷ. പെട്ടന്ന് ഭയങ്കര മൂടല്‍ മഞ്ഞു വന്നു ഒന്നും കാണാതായി. ഭയങ്കര കാറ്റും. എല്ലാവരുടെയും മുഖത്തെ ചിരി പെട്ടന്ന് ഇല്ലാണ്ടായി.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മൂടല്‍ മഞ്ഞു മാറി, അപ്പോഴാണ് ശെരിക്കും പെടിയായത്. ഞങ്ങള്‍ മലയുടെ ഒരു വശത്തുള്ള ചെളി നിറഞ്ഞ, കൃത്യം ഒരു കാറിന്റെ വീതിയുള്ള റോഡില്‍ ആണ്. താഴേക്ക് നോക്കിയാല്‍ കൃഷ്ണ നദി ഒരു അരുവി പോലെ ഒഴുകുന്നത്‌ കാണാം. ഒരു വിധത്തില്‍ കാര്‍ തിരിച്ചെടുത്ത് അവിടെനിന്നു പോന്നു.



പിന്നീട് മഴയും മൂടല്‍ മഞ്ഞും കാരണം ഒന്നും കാണാനില്ലായിരുന്നു. മഹാബലെശ്വരിലെ 'കേട്സ് ' പോയിന്റില്‍ എത്തിയപ്പോള്‍ മഴ ഇല്ലാത്തതുകൊണ്ട് കുറച്ചു ഫോടോ എടുക്കാന്‍ പറ്റി. ഉച്ചക്ക് മഹാബലെശ്വാര്‍ സ്പെഷ്യല്‍ കോണ്‍ ഫ്ലൌര്‍ ചപ്പാത്തിയും ക്രീം വിത്ത് സ്ട്രോ ബെറിയും കഴിച്ചു. ടം ടം ഡാം കാണാന്‍ പോയെന്കിലും മഞ്ഞു കാരണം ഒന്നും നടന്നില്ല.



ഞായറാഴ്ച രാവിലെ 'പന്ച്ച് ഗംഗ മന്ദിര്‍' കണ്ടു. അവിടെ മഹാരാഷ്ട്രയില്‍ ഒഴുകുന്ന അഞ്ചു നദികള്‍ ഉല്‍ഭവിക്കുന്നു. പിന്നെ 'അര്തെര്‍ സീറ്റ് ' , 'ടേബിള്‍ ലാന്‍ഡ്‌' , ഇവിടൊക്കെ പോയി. കുറച്ചു ഫോട്ടോകള്‍ ഇവിടെ ചേര്ക്കുന്നു...



മഹാബലെശ്വരും പന്ച്ച് ഗനിയും ഒരുപാടു പച്ചപ്പും മഴയും മഞ്ഞുമായി എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കും എന്നെന്നും...





സ്വാതന്ത്ര്യ ദിനാശംസകള്‍

8.14.2008

" ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, കേവലം ഒരു പിടി മണ്ണല്ല.
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗ്രഹമല്ലൊ "

കുട്ടിക്കാലത്ത് അച്ഛന്‍ പാടി പഠിപ്പിച്ച വരികള്‍ അറിയാതെ ഓര്‍ത്തുപോയി. രാവിലെ മുതല്‍ ദേശസ്നേഹം നിറഞ്ഞ വരികള്‍ ഇമെയില്‍ അയച്ചും ഓഫീസ് അലന്കരിച്ചും സ്വതത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യരെടുപിലാണ്...

എങ്കിലും പണ്ടു സ്കൂളില്‍ പഠിക്കുമ്പോള് ഉണ്ടായിരുന്ന ഉല്സാഹം ഒന്നും ഇല്ല. അന്നൊക്കെ, രാവിലെ എട്ടു മണിക്ക് സ്കൂളില്‍ എത്താനുള്ള തിരക്കായിരുന്നു. അച്ഛനും അമ്മയ്ക്കും എവിടേം പോവണ്ട, അവര് ടിവിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡ് കാണും. എനിക്കും ടിവി കാണണം എന്നുന്ടെന്കിലും, സ്കൂളില്‍ പോവാനരുന്നു കൂടുതല്‍ ഇഷ്ടം.

പിന്നെ അസുംബ്ലിയില്‍, എല്ലാവരും ഒന്നിച്ച്, "ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്..." എന്ന് പ്രതിജ്ഞ ചൊല്ലുമ്പോള്‍ , കുഞ്ഞുമനസ്സ് നിറയെ അഭിമാനം. പിന്നെ ഷര്‍ട്ടില്‍ കുത്താന്‍ ഒരു പതാക കിട്ടാന്‍ വേണ്ടി എല്ലാവരും ടീച്ചറുടെ ചുറ്റും കൂടും. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വിശിഷ്ടാഥിതി നടത്തുന്ന പ്രസംഗം.

കുട്ടുകാര്‍ എല്ലാവരും കൂടി, ടിവിയില്‍ "റോജ/ബോംബെ" ഏതെങ്കിലും ഒരു സിനിമ, ഉച്ചക്ക്. രാത്രി കിടക്കുന്നതിനു മുമ്പ്‌, മുത്തച്ചനെ ബ്രിട്ടിഷ് പട്ടാളം പിടിക്കാന്‍ വന്നതും, ഒളിവില്‍ താമസിച്ചതും എല്ലാം "ഒരു പ്രാശ്യം കൂടെ പറയുവോ അച്ഛാ" എന്ന് വാശി പിടിച്ച് അച്ഛനെ കൊണ്ട് കഥ പറയിക്കും.
അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ വന്നു നിറയുന്നു മനസ്സില്‍...

എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....

പുട്ട് പറന്നാല്‍

7.25.2008

ഞാന്‍ പുട്ട് ഉണ്ടക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇടക്കൊക്കെ ഉണ്ടാകുന്ന അത്യാഹിതമാണത്.


രാവിലെ ആറേകാലിനു അടിച്ച അലാറം, കേട്ടെന്നു ഭാവിക്കാന്‍ വല്യ താല്പര്യമില്ലാതതുകൊന്ട്, ഏഴുമണിക്ക് തന്നതാനെ ഞെട്ടി എണീറ്റു.. അരിപൊടി നനച്ചു പുട്ടുകുറ്റിയില്‍ അടുപ്പത്തുവെച്ചു, കടലക്കറി ഉണ്ടാക്കികൊണ്ടിരുന്നപോഴാണ് ...അത് സംഭവിച്ചത്...


"ശു‌ും" ...നോക്കുമ്പോ വെടിക്കെട്ട് കഴിഞ്ഞ പൂരപറമ്പ് പോലെ സ്ടൊവിനു ചുറ്റും അരിപൊടി പരന്നു കിടക്കുന്നു..."എനിക്ക് പൊട്ടാന്‍ പറ്റിയില്ല, ഞാന്‍ വെന്തു പോയി " എന്ന് വിഷമിച്ചു ഒരു കഷ്ണം പുട്ട് ഞാനിപ്പോ താഴെ വീഴുമേ എന്നെ മട്ടില്‍ പുട്ടുകുറ്റിയുടെ മുകളില് ഇരിക്കുന്നു...


"അയ്യോ...പുട്ട് മുഴുവന്‍ താഴെപോയെ.." ഞാനുറക്കെ നിലവിളിച്ചു..നാട്ടുകാര് കേട്ടില്ലെന്കിലും..അപ്പോഴും സുഖമായി കിടന്നുറങ്ങുന്ന ഭര്ത്താവ് കേള്ക്കണമെന്നേ ആഹ്രഗം ഉണ്ടായിരുന്നുള്ളു..എന്തായാലും രണ്ടാമത്തെ ശ്രമം വിജയിച്ചു...

അങ്ങനെ ഇന്നും രാവിലെ എട്ടേകാലീന്റ്റെ ബസ്സ് കിട്ടിയില്ല...കുറച്ചു വൈകിയത് കൊണ്ടു കുറച്ചു കൂടെ വൈകി ഞാന്‍ ഒമ്പതരക്ക് ബസില്‍ കേറി....പക്ഷെ വഴി മുഴുവന്‍ "ജാം ജാം ട്രാഫിക് ജാം "... അങ്ങനെ ഒരുപാടു വൈകി ഞാന്‍ സിറ്റിയില്‍ എത്തി.


ബസ്സ് ഇറങ്ങുംബോഴേ ഒരു പാവം അപ്പൂപ്പന്‍ ഓട്ടോക്കാരനെ ഞാന്‍ കണ്ടിരുന്നു. "പാവമല്ലേ, അപ്പൂപ്പന് കുറച്ചു കാശ് കീട്ടികൊട്ടെ" എന്ന് വിചാരിച്ചു ഞാന്‍ അപ്പൂപ്പന്റെ ഓട്ടോയില്‍ കേറി. ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല, എനിക്ക് സംശയമായി "ഞാന്‍ നടക്കുവാണോ..? ഹേ അല്ല..ഞാന്‍ ഓട്ടോയില്‍ ഇരുക്കുവല്ലേ.. ഒറ്റൊയാണ് നടക്കുന്നത് "...


ജങ്ങ്ഷന്‍ കഴിഞ്ഞതും മുന്പില്‍ ഒരു കടല് പോലെ വാഹനങ്ങള്‍ ..."ഭഗവാനെ...ഞാനെപ്പോ ഓഫീസില്‍ എതുമാവോ..?" ആത്മഗതം മുഴുവനാക്കും മുബെ അപ്പൂപ്പന്‍ ഓട്ടോ ഒരു സൈഡില്‍ ഒതുക്കി നിര്ത്തി..ഇനി മുന്ബോട്ടു കൊണ്ടു പോവാന്‍ വയ്യെന്ന് ...എന്റെ മുഖം സൈന്‍ ഔട്ട് ആയ യാഹൂ മെസ്സെന്ചെര്‍ ഐക്കണ്‍ പോലയായിപ്പോയി ... :(


അങ്ങനെ നടന്നു വരുമ്പോ ഒരു പയ്യന്‍ മതിലിനും ഒരു കാറിനും ഇടയില്ടെ അവന്റെ സ്കൂട്ടി വളചെടുക്കാന്‍ നോക്കുന്നു. ഞാന്‍ കുറച്ചു നേരം നോക്കിനിന്നു..അവന്‍ പോയിട്ട് വേണം എനിക്ക് എന്റെ വണ്ടി മുന്ബോട്ടെടുക്കാന്‍ എന്നമട്ടില്‍ . ഇല്ല, ഒരു രക്ഷയുമില്ല..സ്ടൂട്ടിക്കാരന്‍ തോറ്റു പിനമാരി ...എന്റെ വണ്ടി വളക്കേം തിരികേം ഒന്നും വേണ്ടതതുകൊന്ദ് , ഞാന്‍ എളുപ്പത്തില്‍ നടന്നു ...



TL : "what happend..late today..?"
Me: "so much of traffic..."!! (in mind " As my 'puttu' made a projectile motion in the morning..!!sigh!!" )

പോസ്റ്റിങ്ങ്‌ മാനിയ .....

7.24.2008

ഇങ്ങനേം ഒരു അസുഖമുണ്ടെന്ന് ഇപ്പൊ മനസിലായി. കഴിഞ്ഞ രണ്ടു മണിക്കുറായി ഞാന്‍ കടിച്ചമര്ത്തിയും, വിഴുങ്ങിയും ഒക്കെ പിടിച്ചു നിര്‍ത്താന്‍ നോക്കി പറ്റുന്നില്ല....രാവിലെ കമ്പ്യൂട്ടറിന്റെ മുന്പില്‍ ഇരുന്നപ്പോ തുടങ്ങിയതാണ്‌ ഈ അസ്കിത...


കുട്ടന് ഇന്നലെയെ സ്ഥിതി വഷളാവുമെന്നു മനസിലായി എന്ന് തോനുന്നു..അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണേ എന്ന് പറഞ്ഞിരുന്നു..എന്നിട്ടും...പിടിച്ചുനിര്‍ത്താന്‍ പറ്റുന്നില്ല... എന്താ ചെയ്യാ എന്റ്റീശ്വരാ..


"കിട്ടുന്ന സമയം കളയാതെ സര്ട്ടിഫികേഷനു വേണ്ടി പഠിക്കണം" ..കുട്ടന്‍ പറഞ്ഞതാ....പറയാന്‍ എളുപ്പമാ. എന്റെ കഷ്ടപാട് എനിക്കല്ലേ അറിയൂ ..പാവം ഞാന്‍..


ലൈബ്രറിയില്‍ പോയി പത്രം വായിച്ചു, കാന്റീനില്‍ പോയി ചായ കുടിച്ചു, റെസ്റ്റ് റൂമില്‍ പോയി ഫ്രെഷ് ആയി...എന്നിട്ടും എന്താ മാറാത്തെ...എനിക്ക് സങ്കടം വരുന്നു....പഠിച്ചാല്ലല്ലേ അടുത്ത മാസം പരീക്ഷ എഴുതാന്‍ പറ്റു....

"സോളാരിസ് 10ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍" പിടിഫ് എന്നെ ഇളിച്ചു കാണിച്ചു കളിയാക്കുന്നു..അയ്യോ എനിക്ക് സഹിക്കാന്‍ വയ്യായേ ..


ചെയ്യാന്‍ പോവുന്ന തെറ്റിനെ പറ്റി കുറ്റബോധമുള്ളത് കൊണ്ട് കുട്ടന് മെയില് അയച്ചു..അറിയിക്കാന്‍..എന്തായാലും..ആരെങ്കിലും..അറിഞ്ഞിരികുന്നത് ഒരാശ്വാസമല്ലേ..



അങ്ങനെ മണിക്കൂറുകളായി പിടിച്ചു നിര്‍ത്തിയ.." പോസ്റ്റണം ... പോസ്റ്റണം " എന്നുള്ള പോസ്റ്റിങ്ങ്‌ മാനിയ ..ഞാനിവിടെ ' പോസ്റ്റി 'തീര്കുന്നു...


ഇനി സമാധാനമായിട്ട് പടിക്കാല്ലോ ...

.....ke side effects !!

7.23.2008

I/I am/Myself/Me/ ...

  • tend to check Gmail so often.
  • come to office depressed.
  • eagerly waiting to get mails in my outlook.
  • try to spend more time in the rest room, washing my face, combing hair etc.
  • feel that everybody around is sympathizing that I don't have work.
  • decided 101Th time that I will utilize the time in study, but end up in browsing blogs.
  • view everything happening around with a blog/blogging view.
  • frequent thought occurs that my handwriting is not good.
  • frequent thought occurs that how beautifully I write..!!
  • read every available news paper carefully.
  • discuss "nuclear deal/text book issue in Kerala/ ban on scarf in Pune" when amma calls.
  • feel terribly hungry @12.30 p.m.
  • feel the food in cafeteria is a curse.
  • scared to call friends/relatives.
  • managers pretend that they didn't see me leaving office early.
  • feel like even the security guards wonder, why I am here everyday!!

and the list goes on...as I am in 'bench'...though I sit on a chair in a cubicle..

ബീട്രൂറ്റ് സ്റ്റഫ്ട് ചപ്പാത്തി

7.22.2008

"ഡിന്നെറീനു ചപ്പാത്തിയല്ലേ ?" കുട്ടന്‍റെ ആ ചോദ്യത്തിന് ദിവസവും ചപ്പാത്തി കഴിച്ചുമടുത്ത ലക്ഷണം ഉണ്ടായിരിന്നു. അതുകൊണ്ട് ഞാനൊരു പരീക്ഷണത്തിന് മുതിറ്ന്നൂ...


ഒരു ബീട്രൂറ്റ് നല്ല പോലെ തരിയായി സ്ക്രാപ്പ് ചെയ്തെടുത്ത് അല്പം വെള്ളംചേര്‍ത്ത് വേവിക്കുക. കൂടെ ഉപ്പ് പാകത്തിന്, പകുതി ടീ സ്പൂണ്‍ മുളക് പൊടി, കാല്‍ സ്പൂണ്‍ ജീരകം പൊടി ചേര്‍ക്കുക. വെള്ളം വറ്റിച്ച് കുറുക്കിയെടുക്കുക. ചപ്പാത്തി നല്ലപോലെ പരത്തിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ബീട്രൂറ്റ് മിക്സ് ചപ്പാത്തിയുടെ ഒരു പകുതി വശത്ത് പരത്തി വെക്കുക. മറ്റേ പകുതി മടക്കി ചപ്പാത്തിയുടെ വശങ്ങള്‍ ചെര്തൊട്ടിക്കുക. ഇനി തവയില്‍ ഇട്ടു വേവിച്ചെടുക്കാം...പരീക്ഷണം ഒരു വിജയമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ..!!

It’s simple to be happy...but, it’s difficult to be simple

7.09.2008

I have promised to Kuttan that I won’t sleep while traveling by bus. He is so scared, because it is for sure that I will sleep while traveling, and that I may get robbed or I may miss the bus stop...

As I got into company shuttle yesterday evening, I thought, “As its office bus there is no chance for the first one but I may miss the stop, so I won't sleep. Yes, it’s finalized that I am not going to sleep today in the bus”.

There is still 10 minutes for the bus to start...I can see the bus stop...two Chinese girls are talking ...one girl is pointing to our office building...what they would be talking. Whether that she got into our company or that she had an interview there...hmmm..."duupp".."Oh!"...I was startled ...the driver just closed the door.. "Did I just doze off...?no..no !! :) "

The bus is heading through the outskirts of the town...full of greenery on both sides...”oh!! Its so beautiful”. Mean while I planned what all things I have to do at home, “what I will prepare for dinner?”

And this time also I was lucky enough to wake up just before the bus reached the stop, where I had to get down. I rushed out...”oh! It’s raining. Will take the umbrella after getting down”, I thought.
"Madam"...why is the driver calling me now...I turned back.."aapke paass chatha hai na...baarish ho rahi hain.." he asked. I answered that I have it...as I got down...

I was surprised. He is a stranger to me. I never noticed him. He will be off my father's age, and that simple note of friendliness filled me with happiness. As I walked towards the house, I couldn't resist myself...and I turned back to see the bus going. It is true...."it’s so simple to be happy...but it’s too difficult to be so simple to make others happy..."!!!

വെറുമൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിലാപം ...

7.01.2008

അതെ ...ആ എന്നെ ഇങ്ങനെ കാത്തിരിപിക്കണോ...എത്ര കാലമായി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു...
എല്ലാ ദിവസവും രാവിലെ വന്നു നോക്കും....ഒരു മെയില് വന്നിരുന്നെന്കില്....
എന്ന് വരുമെന്ന് ഒന്നറ്യിചിരുനെന്കില്......
വീട്ടില്‍ എത്തിയാലും...ചിന്ത മറ്റൊന്നല്ല...

ഡിന്നര്‍ ഉണ്ടാക്കുമ്പോഴും ..."ഇന്നത്തെ പരീക്ഷണം അത്ര വിജയിചില്ലല്ലോ" എന്ന് ഉപ്പ് കുറയുകയും എരിവു കൂടുകയും ചെയ്ത കറിയെപറ്റി കുട്ടന്‍ പറയുമ്പോഴും എല്ലാം എന്റെ മനസ്സില്‍ ....

ഇടക്കൊക്കെ...എന്നെ ആശ്വസിപ്പിക്കാന്‍...മാനേജര്‍ വന്നു ഉറപ്പു നല്‍കികൊണ്ടിരുന്നു ...."വരും വരാതിരിക്കില്ല"...അപ്പൊ എന്റെ മനസ്സില്‍ ഞാനും ഉറപ്പിച്ചു..."പ്രിയമുളൊരാളാരൊ വരൂവാനുന്ടെന്നു ഞാന്‍ വെറുതെ ..."

എന്ന് വരും "പ്രൊജക്റ്റ്‌" ഇനി എന്ന് വരും .....

ഒരു വാതിൽ അടഞ്ഞാൽ

6.03.2008

"ഠപ്പ്‌"...."ഭഗവാനെ"...വാതിലടഞ്ഞതും വാവ സകല ദൈവങ്ങളെയും ഒരുമിചു വിളിചു....
ഒരു വാതിൽ അടഞ്ഞാൽ ഒരായിരം വാതിലുകൾ തുറക്കപ്പെടുമെന്നല്ലെ...അതൊ അതിലും കുറചാണൊ...കെട്ടു മറന്നൊരു ചൊല്ല്‌ ഓർത്തെടുക്കാൻ ശ്രമിചുകൊണ്ടു വാവ സ്റ്റൈർകസ്‌ പടികൾ ഇറങ്ങി...
പുതിയ ഫ്ലാറ്റിൽ താമസമാക്കിയിട്ടു രണ്ടു ദിവസമെ ആയുള്ളു..നാലാം നിലയിൽ നിന്നു, ഇരുട്ടുനിറഞ്ഞ സ്റ്റൈർകസെലുടെ പടികൾ ഇറങ്ങവെ വാവ ഒർത്തു...മെയിൻ ഡോർ ഒട്ടൊ ലോക്ക്‌ ആവും പുറതിറങ്ങുംബൊൾ ശ്രദ്ധിക്കണം...കുട്ടൻ പറഞ്ഞിരുന്നു...ആലൊചിചുതീരുന്നതിനു മുന്നെ...വാവ 2ന്റ്‌ ഫ്ലൊീൽ ക്രാഷ്‌ ലാണ്ട്‌ ചെയ്തു.
കരയണമെന്നു നല്ല ആഗ്രഹം ഉണ്ടയിരുന്നു വാവയ്കു...പക്ഷെ...ഒരുവിധം പിടിചുനിന്നു...
ഫ്ലാറ്റിനുമുന്നിള്ള പൂന്തൊട്ടതിൽ, പുറതെ റൊഡ്‌ കണാവുന്നവിധത്തിൽ ഉള്ള ബെഞ്ചിൽ ചമ്രം പടിഞ്ഞിരുന്നു വാവ...
തലെ ദിവസം ഓഫിസിൽ നിന്നു വന്നപ്പൊൾ ഫ്ലറ്റിന്റെ ലോക്ക്‌ തുറന്നു തന്നൂ സഹയിച വാച്മാൻ.."കറന്റ്‌ അബി അയെഗാ മാഡം" എന്നു പറഞ്ഞിട്ടു പൊയി...
അപ്പുറതെ വീട്ടിൽ കറന്റ്‌ ഉണ്ടൊ എന്നു നൊക്കൻ പുരത്തിറങ്ങിയതാണു.....കുട്ടൻ വരാൻ ഒന്നര മണിക്കുർ കഴിയും...ഭഗവാനെ...അത്രേം നേരം ഇവിടിരിക്കണമല്ലൊ...
ആരെയും പരിചയവുമില്ല...ഭാഷയുമറിയില്ല...ഗുരുവയുരപ്പാ...കാത്തൊണെ...
ആരൊടെങ്കിലും ഒന്നു സംസരിക്കനാണെങ്കിൽ...മൊബെയിലുമില്ല...ഒരു രുപ പൊലുമില്ല കയ്യിൽ...
ചെറിയതൊതിൽ...പേടിയുണ്ടൊ...ഇല്ല എന്നാലും...ഹരിനാമകീർത്തനം....മനസ്സിൽ ചൊല്ലൻ തുടങ്ങി...വാവ...

 
നിലാവ് © 2008. Template by BloggerBuster.